കൊടുങ്ങല്ലൂർ താലൂക്കിൽ 22 മുതൽ 29 വരെ നിരോധനാജ്ഞ. കൊടുങ്ങല്ലൂർ ഭരണിയുടെ ചടങ്ങുകൾ നടത്തും.
കോവിഡ്19: ഭാഗ്യക്കുറി വിൽപന 31 വരെ നിർത്തി
നറുക്കെടുപ്പുകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു
നറുക്കെടുപ്പുകൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു
10 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് ആലപ്പുഴയിൽ നിരോധിച്ചു
ആലപ്പുഴയിൽ കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
ആലപ്പുഴയിൽ കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ജനത കർഫ്യു ഏർപ്പെടുത്തിയതിനാൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലസ്സിൽ പ്രവർത്തിക്കുന്ന വൺഡേ ഹോം, എന്റെ കൂട് എന്നീ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതയോടെ മെഡിക്കൽ സംഘം
അന്താരാഷ്ട്ര വിമാനത്തവളത്തിൽ
കൊറോണ സ്ക്രീനിങ്ങിനായി 35 അംഗ മെഡിക്കൽ സംഘം. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നു.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്ക്രീനിങ്ങ് ശേഷം മാത്രമാണ് എയർപോർട്ടിന് പുറത്ത് എത്തിക്കുന്നത്. ഇന്ന് രാവിലെ 8 മണി വരെ 11 വിമാനങ്ങളിൽ (മാർച്ച് 21 രാവിലെ 8 മണിവരെ ) നിന്നായി 1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
യുഎഇ-6
സിംഗപ്പൂർ-1
ഒമാൻ-2
ഖത്തർ-1
ഡൽഹി-1
എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇത്.
ഇതിൽ രോഗ ലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലാക്കി. ആറു പേരെ സംസ്ഥാന സർക്കാരിന്റെ സമേതിയിലേക്കും മാറ്റി. 1377 യാത്രക്കാരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിനായും അയച്ചു.
അന്താരാഷ്ട്ര വിമാനത്തവളത്തിൽ
കൊറോണ സ്ക്രീനിങ്ങിനായി 35 അംഗ മെഡിക്കൽ സംഘം. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കുന്നു.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്ക്രീനിങ്ങ് ശേഷം മാത്രമാണ് എയർപോർട്ടിന് പുറത്ത് എത്തിക്കുന്നത്. ഇന്ന് രാവിലെ 8 മണി വരെ 11 വിമാനങ്ങളിൽ (മാർച്ച് 21 രാവിലെ 8 മണിവരെ ) നിന്നായി 1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
യുഎഇ-6
സിംഗപ്പൂർ-1
ഒമാൻ-2
ഖത്തർ-1
ഡൽഹി-1
എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇത്.
ഇതിൽ രോഗ ലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലാക്കി. ആറു പേരെ സംസ്ഥാന സർക്കാരിന്റെ സമേതിയിലേക്കും മാറ്റി. 1377 യാത്രക്കാരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിനായും അയച്ചു.
കോവിഡ് ജാഗ്രതാ നിർദ്ദേശം ലംഘിച്ചു വിവാഹം വിപുലമായി നടത്തിയവർക്കെതിരെ കേസെടുത്തു
ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നടന്നത്. ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 60 പേരിൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 ന് ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നടന്നത്. ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 60 പേരിൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
5 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
https://www.facebook.com/CMOKerala/
https://www.facebook.com/CMOKerala/
Facebook
Log in or sign up to view
See posts, photos and more on Facebook.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്‌സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നിലവില്‍ ആവശ്യമായതും ഒപ്പം അടുത്ത ആഴ്ചകളില്‍ ആവശ്യമായ അളവിലും ഈ വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി.
ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കും. നിലവില്‍ ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെ എസ് ഡി പി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ.
മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. എറണാകുളം ഇരപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടിയാണ് സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്‌റ്റോക്കുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ഗൗസ് ഇവിടെ നിന്ന് ലഭ്യമാക്കും.
ആശുപത്രികളിലെ ഓക്‌സിജന്റെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്. മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്‌നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണ് ഉണ്ടായത്.
ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവയും ലഭ്യമാക്കും.
ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കും. നിലവില്‍ ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെ എസ് ഡി പി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ.
മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. എറണാകുളം ഇരപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടിയാണ് സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്‌റ്റോക്കുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ഗൗസ് ഇവിടെ നിന്ന് ലഭ്യമാക്കും.
ആശുപത്രികളിലെ ഓക്‌സിജന്റെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്. മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്‌നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണ് ഉണ്ടായത്.
ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവയും ലഭ്യമാക്കും.
കോവിഡ് 19 പ്രതിരോധം :
പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോവിഡ് 19 പ്രതിരോധത്തിനും അടിയന്തിര സഹായത്തിനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും രണ്ട് വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് വകുപ്പിലും നിലവില്‍ 31.03.2020 ന് അവസാനിക്കുന്ന പ്രമോട്ടര്‍മാരുടെ സേവന കാലാവധി നിലവിലെ സാഹചര്യം കണക്കിലെടുത്ത് 31.05.2020 വരെ ദീര്‍ഘിപ്പിച്ചുനല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും യാത്രാവിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും. പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പ്രതിരോധ, പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാരെയും പ്രൊജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
ഐസൊലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സഹകരണത്തോടെ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റില്‍ ഉണ്ടാവുക. ഇതിന് പുറമെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.
രണ്ട് വകുപ്പിന്‍റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്ക് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5 ന് ഊരുകളില്‍ കൂട്ടം കൂടാതെ ഓരോ വീട് മാത്രം കേന്ദ്രീകരിച്ച് അവരവരുടെ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ രണ്ട് വകുപ്പിന്‍റെയും എല്ലാ ഓഫീസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും, ഊരുകളിലും നടപ്പാക്കും.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോവിഡ് 19 പ്രതിരോധത്തിനും അടിയന്തിര സഹായത്തിനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനും രണ്ട് വകുപ്പുകളിലെയും പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് വകുപ്പിലും നിലവില്‍ 31.03.2020 ന് അവസാനിക്കുന്ന പ്രമോട്ടര്‍മാരുടെ സേവന കാലാവധി നിലവിലെ സാഹചര്യം കണക്കിലെടുത്ത് 31.05.2020 വരെ ദീര്‍ഘിപ്പിച്ചുനല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി സങ്കേതങ്ങളിലും പട്ടികവര്‍ഗ്ഗ ഊരുകളിലും കോവിഡ് പ്രതിരോധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം സങ്കേതങ്ങളും ഊരുകളും സന്ദര്‍ശിച്ച് പ്രമോട്ടര്‍മാര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും യാത്രാവിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യും. പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പ്രതിരോധ, പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാരെയും പ്രൊജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
ഐസൊലേഷനിലോ നിരീക്ഷണത്തിലോ കഴിയുന്ന പട്ടികവിഭാഗം കുടുംബങ്ങള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സഹകരണത്തോടെ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും. 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാം കടല, 500 ഗ്രാം ശര്‍ക്കര, 500 ഗ്രാം വെളിച്ചെണ്ണ, രണ്ട് കിലോ നുറുക്ക് ഗോതമ്പ് എന്നിവയാകും ഒരു കിറ്റില്‍ ഉണ്ടാവുക. ഇതിന് പുറമെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പ്രകാരം ആവശ്യമുള്ള എല്ലാ ഊരുകളിലും ഭക്ഷണ സാധനങ്ങള്‍ നല്‍കും. ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും.
രണ്ട് വകുപ്പിന്‍റെയും കീഴിലുള്ള ഹോസ്റ്റലുകളുടെയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്ക് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5 ന് ഊരുകളില്‍ കൂട്ടം കൂടാതെ ഓരോ വീട് മാത്രം കേന്ദ്രീകരിച്ച് അവരവരുടെ പാരമ്പര്യ വാദ്യോപകരണങ്ങള്‍ വായിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിക്കും.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ രണ്ട് വകുപ്പിന്‍റെയും എല്ലാ ഓഫീസുകളിലും പ്രമോട്ടര്‍മാര്‍ മുഖേന സങ്കേതങ്ങളിലും, ഊരുകളിലും നടപ്പാക്കും.
കോവിഡ് - 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഉൾപ്പെടെയുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വക വെക്കാതെ ചില ഉത്സവങ്ങൾ വലിയ രീതിയിൽ ജനങ്ങളെ കൂട്ടി കൊണ്ട് നടത്തിയത് അപലപനീയമാണ്. കോവിഡ് 19 കമ്മ്യൂണിറ്റി സ്പ്രെഡ് ആയാലുള്ള അവസ്‌ഥ എന്താണെന്ന് മനസിലാക്കുവാൻ ചൈന, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് നോക്കിയാൽ മതിയാവും. ഇറ്റലിയിൽ ഇന്നലെ മാത്രം 627 പേരാണ് ഈ മഹമാരി മൂലം മരണപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ആണ് മുൻകരുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകൾ നടത്തുന്ന ചെയ്തികൾ നാടിന് ഒട്ടും അഭിലഷണീയമല്ല, അപകടകരമാണ് താനും. പൊതുജന സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുവാൻ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്നലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം, ഇവിടങ്ങളിൽ എല്ലാം വലിയ ആൾകൂട്ടവും നൂറു കണക്കിന് ഭവന സന്ദര്ശനവുമാണ് നടത്തിയിരിക്കുന്നത്. വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ടവരുടെ മേൽ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികൾ, തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികൾ എന്നിവർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്.
ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കാനാവില്ല. എല്ലാ ആരാധനാലയങ്ങളിലും ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കിയെ പറ്റൂ. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ നമുക്ക് ഈ അടിയന്തിര സഹചര്യം നേരിടാനാവൂ. സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികൾ ഉണ്ടാവും.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി
തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്നലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം, ഇവിടങ്ങളിൽ എല്ലാം വലിയ ആൾകൂട്ടവും നൂറു കണക്കിന് ഭവന സന്ദര്ശനവുമാണ് നടത്തിയിരിക്കുന്നത്. വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ടവരുടെ മേൽ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികൾ, തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികൾ എന്നിവർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്.
ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കാനാവില്ല. എല്ലാ ആരാധനാലയങ്ങളിലും ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കിയെ പറ്റൂ. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ നമുക്ക് ഈ അടിയന്തിര സഹചര്യം നേരിടാനാവൂ. സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികൾ ഉണ്ടാവും.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി
ആലപ്പുഴയിൽ 4497 പേർ നിരീക്ഷണത്തിൽ
ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളിൽ ഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്.
ആലപ്പുഴ ജില്ലയിൽ 4497 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുൾപ്പെടുത്തി. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളിൽ ഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്.
തശൂർ ജില്ലയിൽ 6815 നിരീക്ഷണത്തിൽ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/PinarayiVijayan/videos/608358739714537/
https://www.facebook.com/PinarayiVijayan/videos/608358739714537/
കോട്ടയത്തെ വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്
കോട്ടയം ജില്ലാ ഭരണകൂടം പ്രത്യേക ക്വാറൻറയിൻ സംവിധാനത്തിൽ പാർപ്പിച്ചിരുന്ന നാലു വിദേശികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഫ്രാൻസിൽനിന്നുള്ള രണ്ടുപേരും സ്‌പെയിൻകാരായ രണ്ടു പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
കോട്ടയം ജില്ലാ ഭരണകൂടം പ്രത്യേക ക്വാറൻറയിൻ സംവിധാനത്തിൽ പാർപ്പിച്ചിരുന്ന നാലു വിദേശികൾക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഫ്രാൻസിൽനിന്നുള്ള രണ്ടുപേരും സ്‌പെയിൻകാരായ രണ്ടു പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു, ഇതോടെ കേരളത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും, 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും, 3 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയിലാണ്.
12 people have tested positive for COVID19 in Kerala today. With this the number of positive cases have risen to 52. Of the cases confirmed today, 3 are from Kannur, 6 from Kasargod, 3 from Ernakulam; they are all under treatment.
12 people have tested positive for COVID19 in Kerala today. With this the number of positive cases have risen to 52. Of the cases confirmed today, 3 are from Kannur, 6 from Kasargod, 3 from Ernakulam; they are all under treatment.
COVID-19 Kerala pinned «കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു, ഇതോടെ കേരളത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും, 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലും, 3 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. 12 people have tested…»