ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കാവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനു വേണ്ടി പോലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോൾ വാഹനങ്ങളുൾപ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാരെ ഏൽപ്പിച്ചു. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിർദേശം പോലീസിനു നൽകിയിട്ടുണ്ട്.
Kerala police has made an arrangement to deliver medicines for people with critical illnesses. You can contact the number, 112, to avail this facility. Police will collect medicines that are securely packed and containing the details of the patient including his name, address, phone number, and the name of the police station. Then they will pass the information to the nodal officer in charge. Nodal officer will provide directions to take the medicines to the patient by a specially allocated vehicle or any vehicle of the highway patrol. Special vehicle arrangements have been made for this at Kochi and Thiruvananthapuram.
Thiruvananthapuram medical college and the central police stations in Kochi will be used as the collection centers in the respective cities. Doctors, hospital authorities, and family members can directly bring medicines to these centers. If the medicines have to be delivered in the interiors of the district, the district police heads will assign that duty to janamaithri police. Police have been given strict directions to deliver the medicines to the right addresses without any mistake.
Pinarayi Vijayan
Chief Minister
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാരെ ഏൽപ്പിച്ചു. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിർദേശം പോലീസിനു നൽകിയിട്ടുണ്ട്.
Kerala police has made an arrangement to deliver medicines for people with critical illnesses. You can contact the number, 112, to avail this facility. Police will collect medicines that are securely packed and containing the details of the patient including his name, address, phone number, and the name of the police station. Then they will pass the information to the nodal officer in charge. Nodal officer will provide directions to take the medicines to the patient by a specially allocated vehicle or any vehicle of the highway patrol. Special vehicle arrangements have been made for this at Kochi and Thiruvananthapuram.
Thiruvananthapuram medical college and the central police stations in Kochi will be used as the collection centers in the respective cities. Doctors, hospital authorities, and family members can directly bring medicines to these centers. If the medicines have to be delivered in the interiors of the district, the district police heads will assign that duty to janamaithri police. Police have been given strict directions to deliver the medicines to the right addresses without any mistake.
Pinarayi Vijayan
Chief Minister
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
കേരളത്തിലെ 14 ജില്ലകളിലായി നൂറുകണക്കിന് ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും താമസസൗകര്യമുള്ള പൊതുസ്ഥാപനങ്ങളിലും, കോളേജുകളിലും കൊറോണ ബാധയുടെ ചികിത്സതേടിയും സംശയനിവാരണത്തിനും വരുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ശരിയാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം സര്‍വ്വസജ്ജമായി രണ്ടാഴ്ചക്കാലമായി പ്രവര്‍ത്തിച്ചു വരികയാണ്..
സമൂഹത്തിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ ഐസൊലേഷന്‍ വാര്‍ഡുകളും നിർമ്മിതികളും സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്ന പ്രവൃത്തികളില്‍ രാപ്പകലേര്‍പ്പെട്ടിരിക്കുന്നത് മുന്നൂറില്‍പ്പരം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും ആയിരത്തിലധികം ഓവര്‍സിയര്‍മാരുമാണ്.
കൊറോണയ്ക്കെതിരായ ചികിത്സയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആഹ്വാനം വന്നതിനെതുടര്‍ന്ന് വകുപ്പിന് നല്‍കിയ കൃത്യമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്.
തുടര്‍ന്ന് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്ലാ ജില്ലകളിലും ഓരോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുകയും അവര്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരുമായി 1300 ല്‍ പരം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എല്ലാ ദിവസവും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് എഞ്ചിനീയറുടെയും അവലോകനം നടത്തി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കല്‍ പുരോഗതി വിലയിരുത്തി വരുന്നു. ഏപ്രില്‍ 1 വരെ 14 ജില്ലകളിലായി 1,07,928 ബെഡിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അതില്‍ ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകളാണ് ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ളത്.
സ്ഥല സൗകര്യം കണ്ടെത്തിയതില്‍ ഇനി സജ്ജമാക്കാനുള്ളത് 30,830 ബെഡുകളാണ്. ഇത് ഏപ്രില്‍ 5 നുള്ളില്‍ സജ്ജമാക്കും. ഏപ്രില്‍ 5 ആകുമ്പോള്‍ കേരളത്തില്‍ സജ്ജമാക്കുന്ന ബെഡുകള്‍ 1,07,928 ആയിരിക്കും. ഇതില്‍ 60% പ്രത്യേക മുറികളാണ്. 30% വിശാലമായ ഹാളുകള്‍ ഐസൊലേഷന്‍ നിര്‍മ്മിതികളുണ്ടാക്കി ബാത്ത്റൂം സൗകര്യത്തോടു കൂടിയാണ് ഉണ്ടാക്കുന്നത്.
റൂമുകളില്‍ എയര്‍കണ്ടീഷന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. റൂമുകളിലെ സ്റ്റെറിലൈസേഷന്‍, ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്ക സംവിധാനങ്ങള്‍, മറ്റു ചികിത്സാകാര്യങ്ങള്‍ എല്ലാം സജ്ജമാക്കുന്നത് ആരോഗ്യ വകുപ്പ് തന്നെയാണ്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അവിടെയുള്ള ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍-എഞ്ചിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോളുമാണ് പാലിക്കുന്നത്.
എല്ലാ വകുപ്പുകളും മന്ത്രിമാരും ഒട്ടാകെയുള്ള ഭരണസംവിധാനവും മാധ്യമങ്ങളും കേരളീയ സമൂഹവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വിജയകരമായി നാം കൊറോണയെ പരാജയപ്പെടുത്തികൊണ്ടിരിക്കുകയാണ്.
രാപ്പകല്‍ ജോലി ചെയ്തു വരുന്ന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരേയും മറ്റനുബന്ധ ജീവനക്കാരെയും അഭിനന്ദിക്കുന്നു.
നമ്മള്‍ പരാജയപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
അതിജീവനമായിരിക്കും ആത്യന്തിക ചരിത്രം.
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
സമൂഹത്തിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ ഐസൊലേഷന്‍ വാര്‍ഡുകളും നിർമ്മിതികളും സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്ന പ്രവൃത്തികളില്‍ രാപ്പകലേര്‍പ്പെട്ടിരിക്കുന്നത് മുന്നൂറില്‍പ്പരം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും ആയിരത്തിലധികം ഓവര്‍സിയര്‍മാരുമാണ്.
കൊറോണയ്ക്കെതിരായ ചികിത്സയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആഹ്വാനം വന്നതിനെതുടര്‍ന്ന് വകുപ്പിന് നല്‍കിയ കൃത്യമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്.
തുടര്‍ന്ന് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്ലാ ജില്ലകളിലും ഓരോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുകയും അവര്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരുമായി 1300 ല്‍ പരം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി.
എല്ലാ ദിവസവും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് എഞ്ചിനീയറുടെയും അവലോകനം നടത്തി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കല്‍ പുരോഗതി വിലയിരുത്തി വരുന്നു. ഏപ്രില്‍ 1 വരെ 14 ജില്ലകളിലായി 1,07,928 ബെഡിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അതില്‍ ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകളാണ് ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ളത്.
സ്ഥല സൗകര്യം കണ്ടെത്തിയതില്‍ ഇനി സജ്ജമാക്കാനുള്ളത് 30,830 ബെഡുകളാണ്. ഇത് ഏപ്രില്‍ 5 നുള്ളില്‍ സജ്ജമാക്കും. ഏപ്രില്‍ 5 ആകുമ്പോള്‍ കേരളത്തില്‍ സജ്ജമാക്കുന്ന ബെഡുകള്‍ 1,07,928 ആയിരിക്കും. ഇതില്‍ 60% പ്രത്യേക മുറികളാണ്. 30% വിശാലമായ ഹാളുകള്‍ ഐസൊലേഷന്‍ നിര്‍മ്മിതികളുണ്ടാക്കി ബാത്ത്റൂം സൗകര്യത്തോടു കൂടിയാണ് ഉണ്ടാക്കുന്നത്.
റൂമുകളില്‍ എയര്‍കണ്ടീഷന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. റൂമുകളിലെ സ്റ്റെറിലൈസേഷന്‍, ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്ക സംവിധാനങ്ങള്‍, മറ്റു ചികിത്സാകാര്യങ്ങള്‍ എല്ലാം സജ്ജമാക്കുന്നത് ആരോഗ്യ വകുപ്പ് തന്നെയാണ്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അവിടെയുള്ള ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍-എഞ്ചിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോളുമാണ് പാലിക്കുന്നത്.
എല്ലാ വകുപ്പുകളും മന്ത്രിമാരും ഒട്ടാകെയുള്ള ഭരണസംവിധാനവും മാധ്യമങ്ങളും കേരളീയ സമൂഹവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വിജയകരമായി നാം കൊറോണയെ പരാജയപ്പെടുത്തികൊണ്ടിരിക്കുകയാണ്.
രാപ്പകല്‍ ജോലി ചെയ്തു വരുന്ന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരേയും മറ്റനുബന്ധ ജീവനക്കാരെയും അഭിനന്ദിക്കുന്നു.
നമ്മള്‍ പരാജയപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
അതിജീവനമായിരിക്കും ആത്യന്തിക ചരിത്രം.
#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala