COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
കോഴിക്കോട് ജില്ലയില്‍ പുതുതായി 809 പേര്‍ ഉള്‍പ്പെടെ ആകെ 4967 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിലവിൽ SSLC , +1,+2, VHSE പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
​​കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി- അപ്പര്‍പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട് ,പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം . അധ്യാപകര്‍ കൂട്ടമായി ഒരു കേന്ദ്രത്തിലേക്ക് എത്തുന്നത് കോവിഡ് -19 കാലത്ത് ഒഴിവാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ്, കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ പരിശീലന പരിപാടി.11,274 സ്കൂളുകള്‍ കേന്ദ്രീകരിച്ച് എണ്‍പത്തി ഒന്നായിരം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഇതിനോടകം അറുപതിനായിരത്തോളം അധ്യാപകര്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി പ്രൈമറി- അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ കൈറ്റ് , 57843 ലാപ് ടോപ്പുകളും 25011 പ്രൊജക്ടറുകളും വിതരണം ചെയ്തിരുന്നു. ഇവ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നടക്കുന്നത്.

In the light of COVID-19 outbreak, Kerala has decided to conduct online training for teachers. It is to avoid the usual method of training in which a group of teachers gather at a training facility. Therefore, the training for the next academic year will be given using the website developed by the public health department under the supervision of KITE. 81000 teachers from 11274 schools will undergo this training. More than 60000 teachers have already registered in the website. This endeavour make use of 57843 laptops and 25011 prjojectors which are given to schools as a part of the high-tech class room programme helmed by the public health department.
​​സ്ഥിരം വേദിയില്‍ നിന്ന് മാറിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടം തയ്യാറാക്കാനായിരുന്നു ഈ മാറ്റം.
കോവിഡ്19: മുഖ്യമന്ത്രി തദ്ദേശസ്ഥാപന പ്രതിനിധികളോട്:

സാമൂഹ്യ വ്യാപനം തടയാൻ പ്രാദേശികഭരണസമിതികളും ജനപ്രതിനിധികളും ശ്രദ്ധിക്കണം. ജനകീയ പരിശോധനാ സംവിധാനം വേണം
തദ്ദേശസ്ഥാപനങ്ങളോടു മുഖ്യമന്ത്രി

നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നവർക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടൽ ഉണ്ടാകണം.
നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ തടങ്കലിൽ അല്ല. അങ്ങനെ അവർക്ക് തോന്നാനും പാടില്ല. അതുകൊണ്ടാണ് ക്വാറൻറൈൻ എന്ന വാക്കിനു പകരം കെയർ സെൻറർ എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഇത് ആർക്കും വിഷമം ഉണ്ടാകാതിരിക്കാനാണ്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടി പോകുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അത് അനുവദിക്കാനാവില്ല.  സൗകര്യങ്ങളും സ്‌നേഹ പരിചരണവും നൽകുന്നതിനൊപ്പം അവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
തദ്ദേശസ്ഥാപനങ്ങളോടു മുഖ്യമന്ത്രി

ഒരു അടിയന്തര ഘട്ടം വരുമ്പോൾ പല കാര്യങ്ങളും പതിവിൽനിന്ന് വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും. ഉദാഹരണത്തിന് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ. ഇക്കാര്യത്തിൽ സർക്കാർ തന്നെ ഫലപ്രദമായ  നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ഒരു ഘട്ടം വരുമ്പോൾ ചിലരെങ്കിലും പൂഴ്ത്തിവെപ്പ് പോലുള്ള തെറ്റായ പ്രവണതകൾ കാണിക്കും. അതില്ലാതിരിക്കാനുള്ള ഇടപടൽ നടത്തണം. മരുന്നുകളുടെ ലഭ്യതയാണ് മറ്റൊന്ന്. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയും ഉറപ്പുവരുത്തണം. തുടർച്ചയായ ഇടപെടലും പരിശോധനകളും എല്ലാ തലങ്ങളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇക്കാര്യങ്ങളിൽ  അടിസ്ഥാനപരമായി ഇടപെടാൻ കഴിയുന്നത്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അതിൻറെ സാരഥികളായ ജനപ്രതിനിധികൾക്കും ആണ്.
കോവിഡ് 19: അതിഥി തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണം
അതിഥി തൊഴിലാളികൾക്ക് ഇപ്പോൾ തൊഴിൽ ലഭിക്കുന്നില്ല. ജോലി ഇല്ലാത്തപ്പോൾ നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ പോലെ സമയം ചെലവഴിക്കാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട് അവർ കവലകളിൽ കൂട്ടം കൂടുന്നു. ഇത്തരം ഘട്ടങ്ങളിൽ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു. അത് തടയാനും അവരെ ബോധവൽക്കരിക്കാനും നാടിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി.
വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം
വയോജനങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാന്ത്വനചികിത്സയിൽ ഉള്ളവരോട് കൂടുതൽ കരുതൽ വേണം. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാകും.
ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക്  സൗകര്യങ്ങള്‍ ഉറപ്പാക്കും

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. നിരീക്ഷണത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് സാധാരണ ജീവിതം ഉറപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകും.
കമ്യൂണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കും

ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ജെപിഎച്ച്എന്‍ / ജെഎച്ച്‌ഐ, ആരോഗ്യസേനാ പ്രവര്‍ത്തകര്‍, സ്ഥലത്ത് താമസമുള്ള  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 15 പേരടങ്ങുന്ന കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ഡിലും കിടപ്പു രോഗികളും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ വയോജനങ്ങള്‍ എവിടെ താമസിക്കുന്നു, അവരുടെ ഫോണ്‍ നമ്പര്‍ എന്നിവ ഗ്രൂപ്പ് ശേഖരിക്കാം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാല്‍ ആശുപത്രിയില്‍ കിടക്ക ഉറപ്പാക്കല്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ നടപ്പാക്കണം
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ
കോവിഡ് ഉണ്ടെന്ന് ലാബുകളിൽ സ്ഥിരീകരിക്കുന്നതെങ്ങനെ?

കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
കോവിഡ് 19- സാമ്പിളുകള്‍ എടുക്കുന്നത്

കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.
കോവിഡ് 19: കേരളത്തിലെ പരിശോധന

കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി സംസാരിച്ചു. പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കൊപ്പമാണ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരോട് സംസാരിച്ചത്. ലൈവ് സ്ട്രീമിങ് സംവിധാനം വഴിയായിരുന്നു സംസാരിച്ചത്. കോവിഡ് 19 നെ പ്രതിരോധിക്കാൻ നിലവിൽ പുലർത്തുന്ന ജാഗ്രത തുടരേണ്ടതിൻ്റെ ആവശ്യകത എല്ലാവരേയും ഓർമ്മിപ്പിച്ചു. പ്രതിരോധ - ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തി എന്ന് ഉറപ്പാക്കണം. ജനങ്ങളുടെ, പ്രത്യേകിച്ചും കരുതലിൽ കഴിയുന്നവരുടെ സംരക്ഷണവും സൗകര്യവും ഉറപ്പാക്കണം. ഇപ്പോൾ വരുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. കോവിഡ് - 19 ൽ നിന്നുള്ള നാടിൻ്റെ അതിജീവനത്തിന് പഴുതടച്ച പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

https://youtu.be/dIfOerwxHyk
ഇന്ന് 6 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിന്റെ പാർക്കിംഗ് ഏരിയയിൽ മാധ്യമങ്ങളെ കാണും.